Sunday, July 31, 2011

നാടന്‍ പാട്ട്

http://www.youtube.com/watch?v=l6Yod7e3CrQ&feature=player_embedded

Sunday, July 24, 2011

ജാലകകാഴ്ചകള്‍

കവിത


ജനവാരിധിയിൽ നിന്നൊഴിഞ്ഞു നഗരപ്രാന്ത -
വനത്തിലെന്‍ വാടകക്കൂട്ടിലിരിക്കവേ
കലാപനാളുകളിലാരോ,യെറിഞ്ഞുടച്ചൊരു
ജാലകപ്പഴുതിലൂടെയാ,കാഴ്ചയൊരു
കണിപോലെ, ഒരമ്പിളിക്കലയുമതിനരികെ-
ശ്രേണിയായൊരുപാട് താരകവൃന്ദങ്ങളും .
എത്ര സുന്ദരമീ രജനിയിലതിലേറെ
മനസ്സിൽ മേടസ്മൃതികളുണർത്തുന്ന
കാഴ്ച്ചകളെത്രെയോ ഗൃഹാതുരം
സാലഭഞ്ജികകൾ സുലഭമീനഗരായനത്തിലും .
നക്ഷത്രച്ചുംബിയാം കടൽ തൊട്ടെത്തിയോര-
നിലൻ ഗഗനചാരിയാം മനസ്സിൽ തലോടിയോ
വർണ്ണങ്ങൾ വിരിയുമെൻ ബാല്യ,മാകാശ സീമകളിൽ
'വിത്തും കൈക്കോട്ടും' പാടിയകലുന്നുവോ പക്ഷി.
അങ്ങകലെ, രക്തബന്ധത്തിന്‍ നെരുപ്പോടിൽ
തേങ്ങലോ അതോ സ്നേഹമോ എരിഞ്ഞിടുന്നു
എത്ര കാലമീ യന്ത്രസമാനജീവിത-
മെത്രദൈർഘ്യം ദുരിതപാതകളീഭുവിൽ.
ദൂരമേറെയലഞ്ഞ നഗരദിനരാത്രങ്ങളിൽ
ഭാരമായിത്തീർന്ന ജീവിതസ്വപ്നങ്ങൾ
നഗര ജീവതത്തിലത്രയും വൈദ്യുതശകട
സഞ്ചാരത്തിന്നുഴിഞ്ഞു വച്ച നാളുകൾ
മോഹങ്ങൾ മോഹഭംഗങ്ങളത്രയും
മനസ്സിൽ ശലഭങ്ങൾകൊഴിഞ്ഞ സായന്തനം
കലാസായൂജ്യ നാളുകളത്രയുംകലാപനാളുകൾ
കരളിൽ ഭീതിപടർത്തിയാടിയ ചാവേറുകൾ
ഉഗ്ര ശേഷിയാം മരണവിസ്ഫോടനങ്ങൾ
ഉഗ്രരാം ഭീകരവിളയാട്ട പർവങ്ങൾ.
കത്തിയെരിഞ്ഞ ചേരികൾ പച്ചമാംസങ്ങൾ
കരലളിയിപ്പിക്കുമാതിലേറെശേഷിപ്പുകൾ.
എത്രയോ പ്രണയസന്ധ്യകൾ ,നഗര -
മത്രയും ഒഴുക്കിയ പ്രളയദുരിതനാളുകൾ.
പോറ്റമ്മയാം നഗരമേ നന്ദിചൊല്ലോണോ
പെറ്റമ്മയ്ക്കായ് ശാപവാക്കുകൾ കുറിക്കണോ ?
ജീവിതം തുടരട്ടെയീയാകുലസഞ്ചാരഭുമിയിൽ
ജാലകപഴുതിൽ വിരിയുന്ന വിഷുക്കണിക്കാഴ്ചയിൽ
ഇനിവരും വരാതിരിക്കില്ലെനിക്കന്യമാം
സ്വപ്നങ്ങൾ ഒന്നിനൊന്നു മധുരദീപ്തമാം
മനസ്സിന്നുത്സവമേകും നല്ലനാളുകൾ.

ഡിസംബറിലെ അവസാന രാത്രി

ഒരു വര്ഷം കൂടി മരിക്കുന്നു
വീണ്ടുമൊരു പുതുവര്‍ഷ സംഗീതമുയുരുന്നു
പോയ്‌ പ്പോയ ദൂഖങ്ങളും
പോയ്‌ പ്പോയ സുഖങ്ങളും
ഓര്‍ത്തിടുന്നു ഞാനൊരിക്കല്‍ കൂടി
ഓര്‍മതന്‍ അവസാന പേജും
ഒതുക്കി വെക്കുന്നതിനു മുന്‍പേ...

വിഹ്വലനിമിഷങ്ങളും
വിശേഷ നിമിഷങ്ങളും
ഒരിക്കലും മറക്കാനാവാത്ത
ഒരുപാടു അനുഭവങ്ങളും
ഒരിക്കല്‍ കൂടി നിറ കണ്ണുകളാല്‍
വായിച്ചിടുന്നു.

തകര്‍ന്നുടയുന്ന കുപ്പിവളകളുടെ
ആര്‍ദ്ര സംഗീതവും
തകര്‍ന്നടിയുന്ന ജീവിതസ്വപ്ന വിഷാദ ഗീതവും
എന്നെ ഞാനാക്കിയ ദിനങ്ങളും
എനിക്ക് നീ തന്ന സ്വപ്നങ്ങളും
എന്നുന്നും വേദന നിറയും ഓര്‍മ്മകളായി
എന്നില്‍ നീറി പുകഞ്ഞിടുന്നു .
അകലെയൊരു മഞ്ഞക്കിളി
ആത്മാവിന്‍ സന്ദേശങ്ങളും
പുതുവര്‍ഷത്തിന്‍ പുത്തന്‍
യഥാര്ത്യങ്ങളും പേറി യാത്രക്കൊരിങ്ങിടുന്നു .

മയങ്ങിടട്ടെ ഞാന്‍,
എന്റെ മുറ്റത്തു കനകാംബരത്തി -
ലേറ വൈകാതെ മഞ്ഞകിളിയെത്തും
എനിക്കു നഷ്ടപെട്ട ദിനങ്ങളും
എന്നില്‍ മരിക്കുന്ന ഓര്‍മകളും
നേര്‍ത്തയീ മഞ്ഞവെളിച്ചത്തിനു താഴെ
ചേര്‍ത്ത് വെച്ചൊരു കുടാക്കി ഞാന്‍ മയങ്ങട്ടെ
ഒരു പുത്തന്‍ യാഥാര്‍ത്യമായെത്തു-
മൊരു ശീതള പ്രഭാതവും കാത്തു
ഞാന്‍ മയങ്ങട്ടെ.

********************